2023 ജൂലൈ 13 ന് നോൺ ടീച്ചിങ്ങ് സ്റ്റാഫ് പരീക്ഷയ്ക്കിടെ ഹൈടെക്ക് കോപ്പിയടി പിടികൂടിയിരുന്നു. ഹരിയാന സ്വദേശികളാണ് കോപ്പി
യടി നടത്തിയത്. പ്രവീൺ എന്ന ഉദ്യോഗാർഥിയെ സംഭവവുമായി ബന്ധപ്പെട്ട് ഡീബാർ ചെയ്തിട്ടുണ്ട് സംഭവം നടന്ന ദിവസം കുന്നമംഗലം പൊലീസ് ഇൻസ്പെക്ടർ അവിടെ എത്തിയെങ്കിലും റിക്രൂട്ട്മെൻ്റ് പരീക്ഷയ്ക്കിടെ നടന്ന ക്രിമിനൽ ഒഫൻസ് പൊലീസിന് കൈമാറാനോ നടപടി സ്വീകരിക്കാനോ എൻഐടി അധികൃതർ തയറായിട്ടില്ല. ഈ നിയമനങ്ങളിൽ സംവരണ ക്രമം തെറ്റിക്കുക, സർട്ടിഫിക്കറ്റ് പരിശോധനക്കിടെ ഉദ്യോർഗാർഥികളെ മനപ്പൂർവം പുറത്താക്കുക തുടങ്ങിയ കാര്യങ്ങൾ നടത്തിയാണ് സ്വന്തക്കാരെ നിയമിച്ചത്.
പിന്നീട് വീണ്ടും 200 ഓളം പോസ്റ്റുകളിൽ 2023 സെപ്തംബറിൽ എൻടിഎ നടത്തിയ അനധ്യാപക തസ്തികയിലേക്കുള്ള പരീക്ഷയും വിവാദമായിരുന്നു. ഇതിൻ്റെ തുടർച്ചയായി എൻ ഐ ടി തന്നെ രണ്ടാംഘട്ട സ്കിൽ ടെസ്റ്റിൽ പരീക്ഷയ്ക്ക് ആബ്സൻ്റ് ആയ ഉദ്യോഗാർഥികൾക്കും മാർക്ക് നൽകിയത് വാർത്ത ആയിരുന്നു. ഇതേ കാലയളവിൽ അധ്യാപകരെ നിയമിച്ചതിലും ക്രമക്കേട് നടന്നതായി സംശയം ഉണ്ട്. നോട്ടിഫിക്കേഷൻ അനുസരിച്ച് പ്രസിദ്ധീകരിച്ച എണ്ണത്തിലും കൂടുതൽ പേരെ നിയമിച്ചതും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം സ്ഥിരം നിയമനങ്ങളിൽ സ്വന്തക്കാരെ തിരുകി കയറ്റാൻ കാരണമായോ എന്നും സംശയിക്കുന്നു. പിന്നീട് നടന്ന അസി. റജിസ്ട്രാർ, ഡപ്യൂട്ടി റജിസ്ട്രാർ തസ്തികകളിലും മുൻകൂട്ടി ആളെ തീരുമാനിച്ച ശേഷമാണ് പരീക്ഷയും ഇൻ്റർവ്യൂ നടന്നതെന്ന് സംശയം ഉണ്ട്. ആയതിനാൽ സംസ്ഥാനത്തിനകത്ത് നടന്ന റിക്രൂട്ട്മെൻ്റുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റങ്ങളിൽ പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന് അപേക്ഷിക്കുന്നു. ഇപ്പോഴത്തെ എൻഐ ടി റജിസ്ട്രാറുടെ നിയമനം സ്ഥാപനത്തിൻ്റെ റൂൾ അനുസരിച്ച് അല്ല നടന്നതെന്ന് കണ്ടെത്തിയതിനാൽ സിഎജി (controller and auditor general) ചെന്നെ ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ ഓഡിറ്റിൽ പിടികൂടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ആയതിനാൽ തൊഴിലില്ലാത്ത യുവാക്കളെ പൂർണ്ണമായും അവഹേളിക്കുന്ന എൻ ഐ ടി യുടെ ഈ നിലപാടിനെതിരെ സംസ്ഥാന സർക്കാർ കർശനമായ നിയമനടപടികൾ സ്വീകരിച്ചുകൊണ്ട് ഈ വിഷയത്തിലെ അഴിമതിയും എൻ ഐ ടി യുടെ സ്വജനപക്ഷപാതവും പുറത്തുകൊണ്ടുവരണമെന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരി വേണമെന്നും ഇവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.എൻ ഐടിയുടെ ചുമതലയുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കേരള സംസ്ഥാന ഗവർണർക്കും ഇവർ പരാതി അയച്ചിട്ടുണ്ട്
Post a Comment