പെൻഷൻ പ്രായം 60 ആക്കില്ല, പ്രതിഷേധം ഫലം കണ്ടു! ഉത്തരവ് മരവിപ്പിച്ച് സർക്കാർ



തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തൽ മരവിപ്പിച്ച് സർക്കാർ. തുടർനടപടികൾ വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. പെൻഷൻ പ്രായം 60 ആക്കിയ നടപടിക്കെതിരെ ഇടത് യുവജന സംഘടനകൾ അടക്കം പ്രതിഷേധിച്ചിച്ചിരുന്നു.




കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ഈ പ്രായപരിധി തൽക്കാലം ഏർപ്പെടുത്തിയിട്ടില്ല.
പെൻഷൻ പ്രായം ഏകീകരിക്കാൻ റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. പെൻഷൻ പ്രായം 60 ആക്കിയുള്ള ഉത്തരവ് ഞായറാഴ്ചയാണ് ഇറങ്ങിയത്.


പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചിരുന്നു. പെൻഷൻ പ്രായം വർദ്ധനയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എമ്മും എൽ.ഡി.എഫിലെ ഘടകകക്ഷികളും തുടർഭരണം കിട്ടിയപ്പോൾ വഞ്ചനാപരമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾക്ക് എന്താണ് പറയാനുള്ളതെന്ന് വി.ഡി സതീശൻ ചോദിച്ചിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെൻഷൻ പ്രായം 55 ൽ നിന്നും 56 ആക്കാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ തെരുവിൽ സമരം നടത്തിയവരാണ് ഇപ്പോൾ ഒറ്റയടിക്ക് അറുപതാക്കിയിരിക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാരെ നിരാശരാക്കുന്ന ഈ തീരുമാനത്തെ യു.ഡി.എഫ് ശക്തമായി എതിർക്കും. യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യു.ഡി.എഫ് യുവജനസംഘടനകൾ സർക്കാർ തീരുമാനത്തിനെതിരെ സമരരംഗത്തുണ്ടാകും. അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post
Paris
Paris