തിരുവനന്തപുരം: പകർച്ചവ്യാധികൾ തടയാൻ സംസ്ഥാനവ്യാപക 'ക്ലീൻ കേരള' ഭക്ഷ്യസുരക്ഷാ പരിശോധനയുമായി ആരോഗ്യവകുപ്പ്.
ഹോട്ടലുകൾ, ജ്യൂസ് കടകൾ എന്നിവ കേന്ദ്രീകരിച്ച് 140 സ്ക്വാഡുകളാണു പരിശോധനക്കിറങ്ങിയിരിക്കുന്നത്.
പഴകിയ ഭക്ഷണം, അഴുകിയ പഴങ്ങൾ, വൃത്തിഹീനമായ ഐസ് എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ആദ്യഘട്ട പരിശോധന ഒരാഴ്ച നീണ്ടുനിൽക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
Post a Comment