മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കരസേനാ സംഘം ബാബുവിന് തൊട്ടരികിലെത്തി. ഡോക്ടർമാരും പ്രദേശവാസികളും കരസേനാസംഘത്തിനൊപ്പമുണ്ട്. മൂന്ന് ടീമായി തിരിഞ്ഞാണ് ചരിത്ര രക്ഷാ ദൗത്യം.
സൈന്യം ബാബുവിനോട് സംസാരിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുടിവെള്ളവും ഭക്ഷണവും നൽകി. ഉടന്‍ താഴെയിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ രക്ഷാ ദൗത്യം നാൽപ്പത് മണിക്കൂർ പിന്നിട്ടു. കേരളത്തിൽ ഒരാൾക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാ ദൗത്യമാണിത്.
മലയുടെ താഴ്‌വരാത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഇന്നലെ മുതല്‍ കാത്ത്‌നില്‍പ്പുണ്ട്. സൈനികരും പോലീസും നല്‍കുന്ന ആത്മവിശ്വാസത്തിലാണവര്‍.
ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയാണ് സൈന്യത്തിന്‍റെ നടപടികള്‍. പ്രദേശിക സഹായവും സൈന്യത്തിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകീ 11.50 ഓടെയാണ് ബംഗലൂരുവില്‍ നിന്നുള്ള പ്രത്യേക ആര്‍മി സംഘം മലമ്പുഴയില്‍ എത്തിയത്. ബംഗളൂർ പാരാ റെജിമെന്റ് സെന്ററിൽ നിന്ന് എയർ ഫോഴ്സ് പ്രത്യേക വിമാനം AN- 32 ൽ പ്രത്യേക ആർമി സംഘം എയർഫോഴ്സിന്റെ സുലൂർ ക്യാമ്പസ്സിൽ ഇറങ്ങി റോഡ് മാർഗ്ഗം മലമ്പുഴയിലേക്ക് എത്തിയത്. മദ്രാസ് റെജിമെന്റ് സെന്ററിൽ നിന്ന് 2 ഓഫീസർമാർ, 2 ജൂനിയർ കമ്മീഷണർ ഓഫീസർമാർ, 7 അദർ ഓഫീസർമാർ എന്നിവരടങ്ങുന്ന സംഘം സംഘമാണ് ഇവര്‍. 2 പേർ എവറസ്റ്റ് കയറിയിട്ടുള്ളവരാണ്.
നാട്ടുകാരും മാധ്യമങ്ങളും അടക്കം കഴിഞ്ഞ രാത്രി മുഴുവന്‍ സൈനിക ദൗത്യത്തിന് പിന്തുണയുമായി ഉറക്കമൊഴിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് ചെറാട് മലയ്ക്ക് അടുത്ത് കാണാന്‍ സാധിച്ചത്.യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. താഴെയിറക്കുന്നത് സാഹചര്യം നോക്കിയായിരിക്കും. എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കരസേനയുടെ രണ്ടാമത്തെ യൂണിറ്റ് വെല്ലിംഗ്ടണിൽ നിന്ന് രാത്രി 12ന് അടുപ്പിച്ചാണ് മലമ്പുഴയില്‍ എത്തിയത്.



Post a Comment